തിങ്കളാഴ്‌ച, ഫെബ്രുവരി 07, 2011

സൗമ്യ യാത്രയായി...

സൗമ്യയ്ക്ക് എന്‍റെ കണ്ണീര്‍പ്പൂക്കള്‍...
ലോകത്ത് ഒരു പെണ്ണിനും സംഭവിക്കാന്‍ പാടില്ലാത്തത് നമ്മുടെ ഒരു സഹോദരിയ്ക്ക്
ഏറ്റുവാങ്ങേണ്ടി
വന്നത് സമൂഹ മനസാക്ഷിയെയെ എല്ലാ
അര്‍ത്ഥത്തിലും മരവിപ്പിക്കുന്നതായിരുന്നു.
ഒരു കുടുംബത്തിന്റെ
അത്താണിയായ ഒരു പാവം പെണ്‍കുട്ടിയെ
ഓടുന്ന ട്രെയിനില്‍ വെച്ച് ഇരുളില്‍, അതിക്രൂരമായ മാനഭംഗത്തിലൂടെ തീരാ വേദനകളുടെ ആശുപത്രി നിവാസത്തിലേയ്‌ക്കും, തുടര്‍ന്ന് മരണത്തിലേക്കും തള്ളിവിട്ട ഗോവിന്ദച്ചാമി
എന്ന കൊടും കിരാതകനെ നിയമത്തിന്റെ പരമാവധി ശിക്ഷ എന്ന ആനുകൂല്യത്തിലേക്ക്
വിട്ടയക്കാതെ, പൊതുജനത്തിന് മുന്‍പില്‍ വെച്ച് ഇഞ്ജിഞ്ചായി കൊല്ലുകയാണ് വേണ്ടത് എന്ന്‌
അമ്മയും, സഹോദരിയും ഉള്ള ഒരു കോമണ്‍മാന്‍ എന്ന അര്‍ത്ഥത്തില്‍ ഈ മലയാളിക്കും
തോന്നിപ്പോകുകയാണ്.
ചില ഗള്‍ഫ്‌ രാജ്യങ്ങളിലെപ്പോലെ കുറ്റം ചെയ്യുന്ന അവയവംചേദിച്ചു കളയുക എന്ന ശിക്ഷാ നിയമം
കാമവെറിയനായ ഗോവിന്ദച്ചാമിയെ നഗരമദ്ധ്യത്തില്‍ നിര്‍ത്തി നടപ്പാക്കാന്‍ നമ്മുടെ നിയമം മടിച്ചു
നില്‍ക്കാതെയിരിന്നിരുന്നെങ്കില്‍ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇനിയും ഒരു
പെണ്‍കുട്ടിയ്ക്കു പോലും ഇത്തരം ഒരു ദുരന്തം ഉണ്ടാവാന്‍ പാടില്ല. അതിനായി
നമ്മുടെ നിയമവും, നമ്മള്‍ ഓരോരുത്തവരും നെന്ജില്‍ കയ് വെച്ച് പ്രതിജ്ഞയെടുക്കാം.
കാരണം നമ്മുടെ വീട്ടില്‍, ഇല്ലെന്കില്‍ അയല്‍പക്കത്ത്‌ നമുക്കുമുണ്ടല്ലോ ഒരായിരം സഹോദരിമാര്‍...


Related Articles
ലേഡീസ് കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ലെബനനിലെ ദേവതാരുക്കള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ