ശനിയാഴ്‌ച, മാർച്ച് 05, 2011

സില്‍ക്ക് സിനിമ

സില്‍ക്ക് സ്മിതയെ നിങ്ങള്‍ എങ്ങനെയാവും ഓര്‍ക്കുന്നത്? മാദക സുന്ദരിയെന്നോ അതോ ഐറ്റം ഡാന്‍സ്കാരിയെന്നോ. നിങ്ങള്‍ ഇപ്പോള്‍ എന്തു തന്നെ ഓര്‍ത്താലും സ്മിത ചേച്ചി വീണ്ടും വരികയാണ്,
ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്ന നമ്മുടെ അതേ സില്‍ക്ക് സ്മിത തന്നെ.
സില്‍ക്കെന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ ആ സിനിമയില്‍ ചിലതൊക്കെ പ്രതീക്ഷിച്ചിരുന്നു. കുളുകുളുപ്പാര്‍ന്ന ഒരു കുളിസീനെന്കിലും ഇല്ലാതെ സ്മിത ചേച്ചി നമ്മളെ പറഞ്ഞു വിട്ടിരുന്നതുമില്ല.
അന്തരിച്ചു 15 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്മിതച്ചേച്ചി നല്ല, മധുര നാരങ്ങ പോലത്തെ ഒരു ഓര്‍മയാണ്.
അല്ല എങ്ങനെ ഓര്‍ക്കാതിരിക്കും?!
സ്മിതച്ചേച്ചി നമുക്കായി സമ്മാനിച്ച എന്തെല്ലാം എന്തെല്ലാം മാദക നംബരുകള്‍..
തീയേറ്ററില്‍ എത്തുന്ന തറ ക്ലാസുകാരന്റേയും, ഹൈക്ലാസുകാരന്റേയും നെഞ്ച്ത്തേയ്ക്ക് ചാട്ടുളി പോലെ വന്ന എത്രയെത്ര കടക്കണ്ണേറുകള്‍..
പ്രേക്ഷകരുടെ ഞരമ്പുകളില്‍ രക്തയോട്ടം കൂട്ടിയ എത്രയെത്ര മാദക ചലനങ്ങള്‍...
അതൊക്കെ അന്ന് കണ്ടപ്പോള്‍ ചുമ്മാ തോന്നിയിട്ടുണ്ട്. ഇത്രയും അവയവ മുഴുപ്പുള്ള ഏതെങ്കിലും ഒരു കൊച്ചമ്മയോ, വേലക്കാരിയോ നമ്മുടെ പരിസരത്തെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ എന്ന്.
മതിലിന്റെ പുറത്ത് ഒട്ടിച്ചിരിക്കുന്ന സ്മിതച്ചേച്ചിയുടെ സിനിമാ പോസ്റ്ററുകള്‍ കന്നാലി നക്കുന്നതും, കടിച്ചുകീറുന്നതും കാണുമ്പോള്‍ അറിയാതെ ചിന്തിച്ചിട്ടുണ്ട്, ആ കന്നാലിയായിട്ടങ്ങ് ജനിച്ചാല്‍ മതിയായിരുന്നു എന്ന്.
ആ സില്‍ക്കിസമാണിപ്പോള്‍ വീണ്ടും തിരശീലയിലേക്ക് വരാന്‍ പോകുന്നത്.


ബോളിവുഡില്‍ ഒരുങ്ങുന്ന ഡര്‍ട്ടി പിക്ചര്‍ എന്ന പുതിയ ചിത്രം സില്‍ക്ക് സ്മിതയുടെ ജീവിത കഥയാണ്‌ പറയുന്നത്. വിദ്യാ ബാലനാണ് സില്‍ക്ക് സ്മിതയുടെ ജീവിതത്തിനു പുനര്‍ജന്മമേകുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ വേഷത്തില്‍ നസിറുദ്ദീന്‍ ഷായും തുല്യമായ പ്രാധാന്യത്തോടെ അഭിനയിക്കുന്നുണ്ട്. വരുന്ന ഫെബ്രുവരി 15 നു ചിത്രം റിലീസ് ചെയ്യും

ആന്ധ്രാപ്രദേശിലെ എല്ലുരില്‍ നിന്നും സിനിമാലോകത്ത് ഭാഗ്യം പരീക്ഷിച്ചെത്തിയ വിജയലക്ഷ്മി എന്ന ഇരുണ്ട നിറമുള്ള പെണ്‍കുട്ടി പിന്നീട് സില്‍ക്ക് സ്മിത എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമാച്ചേരുവകളുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. മലയാളം, തമിഴ്‌, തെലുങ്ക്, കന്നഡ സിനിമകളില്‍ നിറഞ്ഞു നിന്ന സ്മിത 1996 സെപ്റ്റംബര്‍ 23 നു ചെന്നൈയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.തികച്ചും സംഭവ ബഹുലവും, മാദക സുന്ദരവുമായ ഒരു ജീവിതമായിരുന്നു സ്മിതച്ചേച്ചിയുടേത്‌. നമ്മുടെയൊക്കെ കണ്ട്രോളു കളഞ്ഞ സില്‍ക്കിനെ പുനര്‍ അവതരിപ്പിക്കുന്ന വിദ്യാ ബാലന്‍
ഇനി, നമ്മുടെ എന്തൊക്കെ കളയും എന്നു മാത്രമെ അറിയാനുള്ളൂ.


Related Articles
ട്രാഫിക് സിഗ്നലില്‍ പച്ച തെളിയുമ്പോള്‍
ടോര്‍ച്ചര്‍ രവിയുടെ മണ്ടഹാര്‍

2 അഭിപ്രായങ്ങൾ: