തിങ്കളാഴ്‌ച, മേയ് 09, 2011

ബോണി എമ്മിന്റെ യുഗം


സംഗീതം മാന്ത്രികമാണ്‌. ആദിമ കാലം തുടങ്ങി മനുഷ്യന്റെ കൈ വിരല്‍ തുമ്പുകളെയും കാല്‍ചുവടുകളെയും താളത്തില്‍ ചലിപ്പിചുകൊണ്ട് സംഗീതം മനുഷ്യ ഹ്രിദയങ്ങളെ
സ്വര്‍ഗീയതയിലേക്ക് ഉയര്‍ത്തിക്കൊവണ്ടിരിക്കുന്നു. അതു ഡിസ്കോ ആയാലും, റെഗ്ഗെ ആയാലും, ഹിപ്പ് ഹോപ്പ് ആയാലും ആസ്വാദകനു അതു ഉന്മാദം തന്നെയാണ്‌. മൊസാര്‍റ്റ്, ബിധോവന്‍, തുടങ്ങി സംഗീതത്തിനു അനശ്വരതയിലേക്കുള്ള ചിറകുകള്‍ നല്‍കിയ മഹാപ്രഭാവന്മാര്‍ ഈ ലോകത്തിന്റെ ആസ്വദന ഗതികളെ വഴി തിരിച്ച് വിട്ടുകൊണ്ട് നവ പരീക്ഷണങ്ങള്‍ നല്‍കി സംഗീതത്തെ അതിന്റെ ഉത്തങ്ങസ്രിംഗതില്‍ എത്തിക്കയുണ്ടായി. കാലഘട്ടങ്ങളിലൂടെ സാഹചര്യങ്ങള്‍ക്കും,മാറുന്ന അഭിരുചികള്‍ക്കും അനുശ്രുതമായി പരിണമിച്ചു വന്ന കലയാണ്‌ സംഗീതം. അത്തരം പരിണാമ ദിശയില്‍ കാലാനുശ്രുതമായ പങ്ക് പ്രകടിപ്പിക്കുകയുണ്ടായ ഒരു സംഗീത സംഘമായിരുന്നു ബോണി എം.


ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ ഉടലെടുത്ത ഹിപ്പി സംസ്കാരവും, അതിനോടനുബന്ധിച്ചുള്ള ഡിസ്കോ സംസ്കാരവും ലോകവ്യാപകമായി യുവത്വത്തെ ഹരം കൊള്ളിക്കുകയുണ്ടായി. ചുണ്ടില്‍ എരിയുന്ന ചുരുട്ടും അലസമായ ജീവിതവും നൃത്തവും സെക്സുമെല്ലാം അക്കാലത്തെ ജീവിത ശൈലിയായി യുവാക്കള്‍ ഏറ്റെടുത്തിരുന്നു. ബോബ് മര്‍ലിയും, ബീറ്റില്‍സും, സംഗീതത്തിലൂടെ യുവാക്കളില്‍ മയക്കു മരുന്ന് കുത്തിവച്ചു. പ്രേമവും കാമവും വീഞ്ഞും ലഹരിയും സംഗീതവും നൃത്തവുമെല്ലാം ഇട കലര്‍ന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് വെല്‍ ബോട്ടം കാലഘട്ടമായിരുന്നു അത്. അക്കാലത്താണ് കറുപ്പിലും വെളുപ്പിലും സങ്കരമായി വന്നു ലോകത്തെ മുഴുവന്‍ ഡിസ്കോ ഡാന്‍സര്‍മാര്‍ ആക്കി മാറ്റിയ ബോണി എം സംഘം മാസ്മരികമായി ഉദയം ചെയ്യുന്നത്. എഴുപതുകളുടെ ആരംഭം മുതല്‍ എണ്‍പതുകളുടെ ആദ്യ പകുതി വരെ ബോണി എം തങ്ങളുടെ സംഗീതം കൊണ്ട് ഭൂഖണ്ഡങ്ങളില്‍ ലഹരി മഴ പെയ്യിച്ചു.

"Ra Ra rasputin
Lover of the Russian Queen
Thera was a cat that really was gone
Ra Ra Rasputin
Russia's Greatest Love Machine
It was a shame how he carried on..." - എന്ന വിശ്വപ്രസിദ്ധമായ ഗാനം ബോണി എം ആല്‍ബം സീരീസുകളിലെ അനശ്വര സൃഷ്ടിയാണ്‌. അത്രയേറെ പോപ്പുലറായ ഒട്ടനവധി ഈണങ്ങള്‍ ലോകത്തിനു സമ്മാനിച്ച ഒരു സംഗീത പ്രസ്ഥാനമായിരുന്നു ബോണി എം. ബോണിഎമ്മിന്റെ ചരിത്രം തുടങ്ങുന്നത്‌
പഴയ പച്ചിമ ജെര്‍മനിയില്‍ നിന്നാണ്‌. ഫ്രാന്‍ക് ഫാരിയന്‍ (1941 -) എന്ന ജെര്‍മന്‍
സംഗീത പ്രതിഭയാണ് ബോണി എം എന്ന ബാന്‍ഡ് രൂപീകരിക്കുന്നത്.
ഒരു അപ്രശസ്ത സംഗീതജ്ഞനായ ഫ്രാന്‍ക് ഫാരിയന്‍ 1975- ല്‍ ബേബി ഡു യൂ വാണാ ബംപ്‌ എന്ന തന്റെ ഗാനം ബോണി എം എന്ന പേരുമിട്ടു പുറത്തിറക്കിയപ്പോള്‍ അത് പല യൂറോപ്യന്‍ രാജ്യങ്ങളിലും അമ്പരപ്പിക്കുന്ന വിജയമായി മാറി. അതോടുകൂടി ഫാരിയന്‍ ബോണി എം എന്ന പേരില്‍ സംഗീത സംഘം ആരംഭിക്കുകയും, കൂടുതല്‍ ഗാനങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. ബോണി എമ്മിന്റെ അണിയറയില്‍ ഒതുങ്ങി നിന്ന ഫാരിയന്‍ അരങ്ങ് അവതരണത്തിന് വേണ്ടി കണ്ടെടുത്തത് നാല് കരീബിയന്‍ ഗായകരെയായിരുന്നു. ലിസ് മിച്ചല്‍, മാര്‍സ്യാ ബാരറ്റ്‌ (ജമൈക്ക), മൈസീ വില്യംസ് (മോണ്ട് സെരാറ്റ്), ബോബി ഫാരല്‍ (ആരൂബ) എന്നിവരായിരുന്നു അവര്‍. മോഡലിംഗ് രംഗത്തെ കറുത്ത സുന്ദരിയായിരുന്നു മൈസീ വില്യംസ്. ഇടക്കാലത്ത് ഫെയ്ലോ ബോണിക്, ക്ലവുഡ്യാ ബാരി എന്നിവരും ബോണി എം അവതാരകര്‍ ആയി.

1976 - ല്‍ ആദ്യ ബോണി എം ആല്‍ബം റിലീസായി. ഇതിലെ ഡാഡി കൂള്‍ അക്കാലത്തെ അട്ഭുത് ഹിറ്റായി. ബേബി ഡു യൂ വാണാ ബംപ്‌, സണ്ണി, ബോബ് മര്‍ലി (1974) പാടിയ നോ വുമണ്‍ നോ ക്രൈ
എന്നീ പ്രസിദ്ധ ഗാനങ്ങള്‍ ഡിസ്കോ ശൈലിയില്‍ അവതരിപ്പിക്കപ്പെട്ടു. ജെര്‍മന്‍ ടീവിയില്‍ ബോണി എം, ഡാഡി കൂള്‍ പാടിയതോടെ അവരുടെ ജൈത്രയാത്രയ്ക്കു തുടക്കമായി. 1978 - ല്‍ റിവേഴ്സ് ഓഫ് ബാബിലോണ്‍ വന്നു. കരീബിയന്‍ അടിമകളുടെ വിമോചനവുമായി ബന്ധപ്പെട്ട
ഒരുപാട് രാഷ്‌ട്രീയ മാനങ്ങള്‍ ഉള്ള ഗാനമായിരുന്നു ഇത്. ഒപ്പം തന്നെ കരീബിയന്‍ നേഴ്സറിപ്പാട്ടായ ബ്രൌണ്‍ ഗേള്‍ ഇന്‍ ദ റിങ്ങ് ഏറെ ജനപ്രീയമായി. അതോടെ ഈ ഗാനങ്ങളും പഴയ റാസ്പുട്ടിനും ചേര്‍ത്ത് നൈറ്റ് ഫ്ലൈറ്റ് ടൂ വീനസ് എന്ന ആല്‍ബം പുറത്തിറങ്ങി. ഏറ്റവും ചിലവഴിക്കപ്പെട്ട ബോണി എം ആല്‍ബവും ഇതാണ്. കരീബിയന്‍ സംഗീത ശൈലിക്ക് ആഗോള പ്രചാരം നല്‍കിയ ഹാരി ബെലഫോന്‍ടെ എന്ന അമേരിക്കന്‍ ഗായകന്‍ പാടിയ മേരീസ് ബോയ് ചൈല്‍ഡ് എന്ന ക്രിസ്മസ്‌ ഗാനം, ഡിസ്കോട്ടിക് രീതിയില്‍ അവതരിപ്പിച്ച ഗാനം ഏറെ പ്രശസ്തമായി. ഒട്ടനേകം ക്രിസ്മസ്‌ ഗാനങ്ങളും ബോണി എം എമ്മിന്റെതായി വന്നിട്ടുണ്ട്. ക്രിസ്മസും പഴയ നിയമവും എല്ലാം ഇടകലര്‍ന്നതു കൊണ്ടാവാം കേരളത്തിലും ബോണി എം വളരെ ജനപ്രീയമാവുകയും, ഇവിടുത്തെ സുവിശേഷകര്‍ക്കു പോലും ഇതിലെ ഗാനങ്ങള്‍ പ്രീയപ്പെട്ടതായി തീരുകയും ചെയ്തു. 1979 - ല്‍ ഓഷ്യന്‍സ് ഓഫ് ഫാന്റസി എന്ന ആല്‍ബം ഇറങ്ങി. എല്‍ ല്യൂട്ട്‌, ബഹാമാ, തുടങ്ങിയ ഗാനങ്ങള്‍ ഈ ആല്‍ബത്തിലെതാണ്‌. ചില്‍ഡ്രന്‍സ് ഓഫ് പാരഡൈസ് (1980), ദ മാജിക് ഓഫ് ബോണി എം (1980),
ജൂനൂനസ് (1981) തുടങ്ങിയ ആല്‍ബങ്ങളും റിലീസായി. അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ ഫ്രാന്‍ക് ഫാരിയന്‍, ബോബി ഫാരലിനെ പുറത്താക്കിയ ശേഷമാണ് ടെന്‍ തവ്സന്‍ഡ് ലൈറ്റ് ഓഫ് ഇയെഴ്സ് (1984) എന്ന കാസറ്റ് പബ്ലീഷ് ചെയ്യുന്നത്. പക്ഷേ അതത്ര പ്രചാരം നേടിയില്ല. തുടര്‍ന്ന് ഫാരല്‍ വീണ്ടും ടീമിനൊപ്പം ചേരുകയും, അതേ വര്‍ഷം തന്നെ പുറത്തിറങ്ങുകയും ചെയ്ത കാലിമ്പോ ഡി ലൂണ'യിലൂടെ അവരുടെ പഴയ പാട്ടുകള്‍ കോര്‍ത്തിണക്കി വീണ്ടും ഹിറ്റാക്കി മാറ്റുകയും ചെയ്തു.

പക്ഷേ ബോണി എം തകര്‍ന്നു തുടങ്ങുകയായിരുന്നു. ഐ ഡാന്‍സ് (1985) എന്ന പേരില്‍ ഫാരിയന്‍ ഒരു ആല്‍ബം കൂടി ഇറക്കിയെങ്കിലും അത് വലിയൊരു പരാജയമായിരുന്നു. അതോടെ ബോണി എം ടീം 1986-ല്‍ അവുദ്യോഗികമായി വേര്‍പിരിഞ്ഞു. 1988, 89 വര്‍ഷങ്ങളില്‍ അവര്‍ അവരുടെ പഴയ ഹിറ്റ് ഗാനങ്ങള്‍ റീമിക്സ് ചെയ്തു പുറത്തിറക്കി. ഗോള്‍ഡ്‌ (1993) എന്ന പേരില്‍ വന്ന ആല്‍ബമാണ്‌ ബോണി എം സീരീസിലെ അവസാന ആല്‍ബം. അതും റീമിക്സ് തന്നെ.

ഇപ്പോള്‍ ഫാരിയനും സംഘാംഗങ്ങളും ഒറ്റയ്ക്കും, ഇടയ്ക്കിടെ കൂട്ടായും പല സംഗീത സംഘങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ചിലപ്പോഴെങ്കിലും ബോണി എം എന്ന പേരില്‍ തന്നെ പ്രത്യക്ഷപ്പെടുന്നു. പഴയ പാട്ടുകള്‍ പാടുന്നു. ഒരു കാലത്ത് ലോകം കീഴടക്കിയ ബോണി എം മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കിപ്പുറം അനശ്വരമായിത്തന്നെ നില നില്‍ക്കുന്നു. വിവിധ സംസ്കാരങ്ങളും, നാടോടിക്കഥകളും, മിത്തുകളും, പഴമ്പുരാണങ്ങളും സമന്‍വയിപ്പിച്ച് കറുപ്പിന്റെയും, വെളുപ്പിന്റെയും മിശ്രണം ആവിഷ്ക്കരിച്ച ബോണിഎം ഒരു യുഗത്തിലെ ഏറ്റ്വും വിലയേറിയ
പ്രാധിനിത്യം വഹിച്ചവര്‍ എന്ന പേരിലും തങ്ങളുടെ പങ്ക് വെളിപ്പെടുത്തുന്നു.




Related Articles
നിങ്ങള്‍ക്ക് അറിയുമോ നിക്കിനെ?
കണ്ണാ, പന്നിങ്ക താന്‍ കൂട്ടമാ വരും. സിംഗം സിംഗിളാ താന്‍ വരും...

4 അഭിപ്രായങ്ങൾ:

  1. റിജോ... വളരെ നന്നായിട്ടുണ്ട്. ഞാന്‍ ഒരു കടുത്ത ബോണി എം ആരാധകന്‍ ആണ്. നാട്ടില്‍ എന്റെ പഴയ കളക്ഷന്‍ ഇപ്പോഴും ഉണ്ട്.. ഏകദേശം നൂറോളം ബോണി എം പാട്ടുകള്‍.. സണ്ണി...സാദ് മുവീസ് , എല്‍ ല്യുട്ടെ ., രസ്പുട്ടിന്‍..അങ്ങനെ ഒത്തിരി നല്ല പാട്ടുകള്‍. അവരുടെ ചരിത്രം മുഴുവന്‍ അവതരിപ്പിച്ച ലേഖനം നന്നായി ഇഷ്ടപ്പെട്ടു. ഇതുപോലത്തെ സംഭവങ്ങള്‍ ഇനിയും പോരട്ടെ

    മറുപടിഇല്ലാതാക്കൂ
  2. ഏപ്രില്‍ ലില്ലി:- ഞാനും വലിയ ഒരു ബോണി എം ആരാധകന്‍ ആണ്‌. എത്രകാലം കഴിഞ്ഞാലും അതിലെ ഗാനങ്ങള്‍ക്ക് പുതുമ നശിക്കുന്നില്ല എന്നതാണ് ബോണി എംന്റെ പ്രത്യേകത

    മറുപടിഇല്ലാതാക്കൂ