അഴിമതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അഴിമതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

മാരന്റെ ഡപ്പാംകൂത്ത് അവസാനിച്ചു. ഇനി ശോക ഗാനങ്ങള്‍

തമിഴ്നാട്ടില്‍ കിലോഗ്രാമിന് ഒരു മന്ത്രി എന്ന കണക്കിലാണു പുറത്താവുകയോ, അകത്തു പോവുകയോ ചെയ്യുന്നത്. വില മെച്ചം ഗുണം തുച്ചം എന്നതാണിപ്പോ അവിടുത്തെ സ്ഥിതി. മന്ത്രിയുടെ വിലയും മന്ത്രി സംബാദിച്ച വിലയും ഒടുക്കത്തെ മെച്ചമാണ്. ബട്ട് അതുകൊണ്ട് ആയുഷ്കാലമുണ്ടാകേണ്ടുന്ന ഗുണം മാത്രം തുച്ചമെന്നേ പറയേണ്ടൂ. എ. രാജ, കനിമൊഴി, ഇപ്പോ മാരനും. എല്ലാരും വാലേ വാലേ പുറത്തേക്കും അകത്തേക്കുമൊക്കെയായി പ്രയാണത്തിലാണ്.

കേന്ദ്രത്തിലെ ടെക്സ്റ്റയില്‍സ് മന്ത്രിയായിരുന്ന മാരനു ഇന്നലെ മാര്‍ച്ചിങ്ങ് ഓര്‍ഡര്‍ കിട്ടി. ഇനി ആചാര വെടി മാത്രം ബാക്കി.. തീഹാറിന്റെ അകത്തേക്ക് എപ്പോള്‍ എന്നൊരു പ്രസക്തമായ ചോദ്യം അവശേഷിപ്പിക്കുന്നുണ്ട് മാരന്‍. കാര്യങ്ങളൊക്കെ ഇങ്ങനെ ആയ
സ്ഥിതിയ്ക്ക് തമിഴ്നാട്ടിലെ സമകാലിക സ്ഥിതി വിശേഷങ്ങളെ ഒന്നു കൂലങ്കഷമായി നിരൂപണം ചെയ്യേണ്ടതുണ്ട്. സംഭവം കവിതയുമായും പാട്ടുമായും കാവ്യ ഭാവനയുമായുമൊക്കെ ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് നിരൂപണ ചുമതല ടി. പീ ശാസ്ത മംഗലം ഏറ്റെടുക്കുന്നതാണു നല്ലതെന്നേ പടാര്‍ ബ്ലോഗിനു പറയാനുള്ളു. അതു ചിലപ്പോ പടാര്‍ ബ്ലോഗിന്റെ അറിവിന്റെ തുശ്ചത കൊണ്ടായിരിക്കാം. എന്നാലും മലയാള കാവ്യ ശാഖയ്ക്ക് അതൊരു മെച്ചമായ മുതല്‍ക്കൂട്ട് തന്നെയാവും എന്ന കാര്യത്തില്‍ സംശയം ഏതും ഇല്ല താനും. മുതലു കട്ടവന്മ്മാര്‍ രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണെന്നും മനസിലാക്കുന്നത് നല്ല കാര്യമാണ്. കാശുള്ളവന്‍ കത്തോലിക്കയും കാശില്ലാത്തവന്‍ തൊലിക്കയും ആണെന്നു പണ്ടേതോ വിദ്വാന്‍ പറഞ്ഞു വെച്ചത് അച്ചട്ടായിക്കൊണ്ടിരിക്കുന്ന നൂറ്റാണ്ട് കൂടിയാണല്ലോ ഇത്.

പറഞ്ഞു വന്നത് കവിതയേയും നിരൂപണത്തേയുമൊക്കെക്കുറിച്ചാ
ണ്. കവിതയും മാരനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പടാര്‍ ബ്ലോഗിന്റെ റോയിട്ടേഴ്സ് ലേഖകന്‍ വിശദീകരിച്ചിട്ടുണ്ട്. മാരന്‍ മാത്രമല്ല തമിഴ്നാട് മൊത്തമായും കവിത, സിനിമാപ്പാട്ട് തുടങ്ങിയവ ലയിച്ച് ചേര്‍ന്നിരിക്കുകയാണ്. മാരന്‍ എന്നു പറഞ്ഞാല്‍ തന്നെ കവിത തുളുംബുന്ന പേരാണ്. "അവളുടെ മാരന്‍, മനസിലെ മാരന്‍" തുടങ്ങി അനേകമനേകം കവിതകളോ പാട്ടുകളോ മാരനെ പ്രകീര്‍ത്തിച്ച് പുറത്തിറങ്ങിയിട്ടുമുണ്ട്. മാരന്‍ ഒരു പടികൂടി കടന്നാല്‍ അവനൊരു ജാരനായി മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. മാരന്‍ ഒരു ജാരന്‍ കൂടിയായിരുന്നു. അധികാരത്തിന്റെ ഇരുണ്ട അകത്തളങ്ങളേയും, സംബത്തിന്റെ വിശാല ഗോപുരങ്ങളേയും, അഴിമതിയുടെ കരാള അണ്ടര്‍ ഗ്രൗണ്ടുകളേയും പ്രണയിച്ച് നടന്ന ഒരു മഹാനാണു മാരന്‍ അധവാ ജാരന്‍. അദ്ദേഹത്തിനു മുന്‍പ് അധികാരത്തില്‍ നിന്നും ക്ലീന്‍ബൗള്‍ഡ് ആയ കനിമൊഴിക്കൊച്ചമ്മ ഒരു കവയത്രിയായിരുന്നു. കനിമൊഴി എന്ന പേരില്‍ തന്നെയുണ്ടൊരു കവി മൊഴി. കനിമൊഴി എന്നു നമ്മള്‍ പറയുംബോഴത് നമ്മുടെ വായില്‍ തേന്മൊഴിയിറ്റിക്കും. ഇപ്പോള്‍ നാട്ടുകാരുടെ തെറിമൊഴി കേട്ട് സസുഖം തീഹാറിലിരുന്ന് മെഴുകുതിരി ഉണ്ടാക്കുകയാണാ പാവം. പണ്ടൊരു കന്യാസ്ത്രീ പറഞ്ഞതുപോലെ "മെഴുകുതിരിയിലും മായമോ" എന്നു പറയാന്‍ ആ മഹിളയ്ക്ക് ഇട വരാതിരിക്കട്ടെ എന്നു മാത്രമേ എനിക്ക് പറയാനുള്ളു. എ. രാജയുടെ കാര്യത്തിലാണെങ്കില്‍ കവിതയിങനെ കോര്‍പ്പറേഷന്‍ പൈപ്പു പോലെ തുളുംബി നില്‍ക്കുകയാണ്. പണ്ടൊക്കെ ഇവിടം ഭരിച്ചിരുന്ന എല്ലാ രാജാക്കന്മ്മാരുടേയും കൊട്ടാരത്തില്‍ കാളിദാസന്‍, ഭാസന്‍, ആഭാസന്‍ തുടങ്ങിയ കവി ശ്രേഷ്ട്ടന്മ്മാരുടെ പട തന്നെ ഉണ്ടായിരുന്നതായി ബി.ബി.സി. റിപ്പൊറ്ട്ട് ചെയ്തിട്ടുണ്ട്. പോരാത്തതിനു രാജ രാജ ചോഴന്‍ നാന്‍, രാജാക്കന്മ്മാരുടെ രാജാവേ തുടങ്ങിയ പാട്ടുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് രാജയുടെ കവിതാ ബന്ധമാണ്. അധവാ സംഗീത ബന്ധമാണ്. എന്നതായാലും വേണ്ടില്ല. ആകെ മൊത്തം കവിതാമയമായിരിക്കുകയാണിപ്പോ തമിഴ്നാട്.

ഇതെല്ലാം കാരണം തമിഴ് മക്കളുടെ
സ്ഥിതിയും സമൂലമായൊരു അഭിരുചി മാറ്റത്തിനു വിധേയമായിരിക്കുകയാണ്. കൂതറ ഡപ്പാംകൂത്ത് പാട്ടുകളെ ആരാധിച്ച് നടന്നവരാണ് തമിഴ് ജനത. ഒരഞ്ചാറു മാസം മുന്‍പ് വരെ അതങ്ങനെ തന്നെയായിരുന്നു. എന്നാല്‍ കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങള്‍ അവരെ പരിണാമത്തിനു വിധേയമാക്കിയിട്ടുണ്ടോ എന്ന് ആരും സംശയിച്ചു പോകുന്ന സിറ്റുവേഷനാണിപ്പോ നടമാടുന്നത്. നാക്കുമുക്കയും, അപ്പടിപ്പോടും, വാളമീനുക്ക് കല്യാണവും, നാന്‍ അടിച്ചാ താങ്കമാട്ടയുമൊക്കെ ആഘോഷിച്ച് നടന്ന് പാവം സംഗീത പ്രാന്തന്മ്മാര്‍ ഈയിടെയായി ഡപ്പാംകൂത്തില്‍ നിന്ന് ട്രാക്കുമാറി നിത്യഹരിത ശോക ഗാനംഗളിലേക്ക് കൂറു മാറിപ്പോയിരിക്കുന്നു. കലികാലം എന്നല്ലാതെന്താ പറയുക. അണ്ടം കാക്കാ കൊണ്ടക്കാരി എന്ന പാട്ടൊക്കെ ഇപ്പോ പണ്ടം കട്ട കൊള്ളക്കാരീ എന്നോ കൊള്ളക്കാരനെന്നോ ഒക്കെയായി രൂപഭേദം `വന്നിട്ടുണ്ട് എന്തായാലും ടെലികോം മന്ത്രിയായിരിക്കുംബോള്‍ അഴിമതി നടത്തിയതിനു ടെക്സ്റ്റയില്‍ മന്ത്രിയായിരിക്കുംബോള്‍ പണികിട്ടിയ മാരന്റെ ദുര്യോഗത്തെക്കുറിച്ച് അഴിമതിചരിതം നാലാം ഖണ്ടം എന്നൊരു മഹാകാവ്യമെഴുതാനുള്ള സ്കോപ്പൊക്കെ മലയാള കവികള്‍ക്കു മുന്‍
പിലും ഇടപ്പുണ്ട്.


Related Articles
രാജയുടെ കട പൂട്ടി.
ഒബാമ കൊന്നു, ഒസാമയെ

ഞായറാഴ്‌ച, ജനുവരി 23, 2011

രാജ്യത്തെ ചതിക്കുന്ന റാഡിയമാര്‍...

120 കോടി ജനങ്ങളെ വിഡ്ഡികള്‍ ആക്കി ചതിച്ച 2G സ്പെക്ട്രo അഴിമതി എന്ന സസ്പെന്‍സ് ത്രില്ലര്‍ ഇന്ത്യന്‍ദേശീയതക്കുമേല്‍ സൂപ്പര്‍ഹിറ്റ്ആയി ഓടിക്കൊണ്ടിരിക്കുകയാണ്‌. ഗാന്ധിസത്തിനു സംഭവിക്കുന്നമൂല്യച്യുതി അതേ ഗാന്ധിയുടെ അനുയായികള്‍ഭരിക്കുമ്പോള്‍ ആണെന്നത് ചരിത്രത്തിന്റെ വിരോധാഭാസം.

നിലവിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ടെലികോം മന്ത്രിയായിയുടെ ആണ്ടിമുത്തു രാജ എന്ന A. രാജയെവാഴിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടി ലോബിയിങ്ങ് നടത്തുന്ന നീരാ റാഡിയ എന്ന സ്ത്രീയുംപ്രശസ്തരും അപ്രശസ്തരുമായ മറ്റു ചിലരും ചേര്‍ന്നു നടത്തിയ അണിയറ നീക്കങ്ങളുടെ ടെലഫോണ്‍സംഭാഷണങ്ങള്‍ പുറത്തായതോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ ഇരുട്ടിലേക്ക് ടോര്‍ച്ച്തെളിഞ്ഞത്.

D.M.K കഴിഞ്ഞ, U.P.A സര്‍ക്കാരിന്റെകാലത്തെ കേന്ദ്ര ടെലികോം മന്ത്രിയായിരുന്നു, തമിഴ്‌നാട്‌ മുഖ്യമന്ത്രികരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ സ്വന്തം ആളായ A. രാജ. ആ കാലത്ത് രണ്ടാം തലമുറ ( 2G ) മൊബൈല്‍ഫോണ്‍ ലൈസന്‍സ്, മേഖല അടിസ്ഥാനത്തില്‍ തിരിച്ച്‌ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ ഇടപാടാണ് 2G സ്പെക്ട്രo ഇടപാട്. മല്‍സരിച്ച്‌ ലേലം വിളിച്ച്‌ നല്‍കേണ്ട ഈ ഇടപാട്, രാജ വന്‍‌കിട കമ്പനികള്‍ക്ക് അവരുടെതാല്‍പര്യപ്രകാരം ഉള്ള തുകയ്ക്ക് നല്‍കുകയായിരുന്നു. അതിലൂടെ ഖജനാവിന് രാജ വരുത്തി വെച്ച നഷ്ടംകോടിരൂപയായിരുന്നു ! രാജ സംരക്ഷിച്ചതാവട്ടെ, തന്റെയും - തന്റെ താല്‍പര്യക്കാരും, കോര്‍പ്പറേറ്റ്കളും ഉള്‍പ്പടെയുള്ളവരുടെ വലിയ കീശകളും! പക്ഷേ ഈ വലിയ അഴിമതി അന്നുതന്നെകണ്ടെത്തപ്പെട്ടു. പഴനിയര്‍ പത്രത്തിന്റെ ലേഖകനും മലയാളിയുമായ J.ഗോപി കൃഷണന്‍ ഈ അഴിമതിയുടെറിപോര്‍ട്ട് പുറത്തു വിട്ടു. പഴനിയര്‍ പത്രത്തില്‍ തുടര്‍ച്ചയായി വന്ന കണ്ടെത്തലുകള്‍ മറ്റു പത്രങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒന്നാം U.P.A സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയും, വീണ്ടുംതിരഞ്ഞെടുപ്പ് വരുകയും ചെയ്തു. തുടര്‍ന്നും അതേ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. തുടര്‍ന്നാണ്‌ നീരാ റാഡിയസംഭാഷണങ്ങളുടെ ഉല്‍ഭവo.

1,60,000 അഴിമതിയുടെ കാവലാളും സംശയംങ്ങളുടെ മുന ചൂണ്ടപ്പെട്ടയാളുമായ A. രാജയെ ടെലികോം മന്ത്രിയാക്കാന്‍, ടാറ്റ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടി അവരുടെ ഇടനിലക്കാരി നീരാ റാഡിയ അണിയറയില്‍ലോബിയിംഗ് നടത്തിയതാണ് ഇന്നു നാം ദിവസേന കേള്‍ക്കുന്ന വാര്‍ത്തകളുടെ രത്നച്ചുരുക്കം.
രാജയെ അധികാരത്തില്‍ എത്തിക്കാനായി ഭരണ ഉദയോഗസ്ഥ വൃന്ദങ്ങളെ വഴിക്ക് കൊണ്ടു വരാന്‍ വേണ്ടി ചരടുവലികള്‍ നടത്തുവാന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ NDTV യിലെ ബര്‍ഖ ദത്ത, കോളമിസ്റ്റ് വീര്‍ സാംഗവീഎന്നിവരുമായും, കനിമൊഴി, രത്തന്‍ ടാറ്റ, രഞ്ജന്‍ ഫട്ടചാര്യ എന്നിവരുമായും നീരാ റാഡിയ നടത്തുന്നഓളം ടെലഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ടേപ്പുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുകയായിരുന്നു. പക്ഷേ, ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്ത മൂടി വയ്ക്കുകയായിരുന്നു. അപ്പോള്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ - സീരിയസ് മന്‍ എന്ന നോവലിലൂടെ പ്രശസ്തനായ - , മനു ജോസഫ് എന്ന മലയാളി, ഓപ്പണ്‍ മാഗസിനിലൂടെ, ഈടേപ്പുകള്‍ ഒന്നൊന്നായി പുറത്തു വിട്ടു!.തുടര്‍ന്നാണ്‌ വാര്‍ത്ത വന്‍ വിവാദം ആകുന്നതും, മറ്റ്‌ മാധ്യമങ്ങള്‍ ഇത്എഴുതുന്നതും!

5000- അതോടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. അവസാനം രാജയ്ക്ക് രാജി വെക്കേണ്ടിയും വന്നു. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും പിന്നാലെ ഇപ്പോള്‍, അന്വേഷണ ഏജന്‍സികളും പുറപ്പെട്ടിരിക്കുന്നു. കൂടുതല്‍വാര്‍ത്തകള്‍ വരാനിരിക്കുന്നതേയുള്ളൂ...!
എന്നിരിക്കിലും ഗുരുതരമായ ഒരു ചോദ്യം നമുക്കു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു... പൊതുജനങ്ങള്‍ക്ക് എന്നുംപ്രതീക്ഷകളുടെ തിരിനാളം ആയിരുന്നു മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും. ഉന്നതരും, പ്രശസ്തരുമായപലരെയും അവരുടെ തെറ്റുകളുടെ പേരില്‍ വെളിച്ചത്തുകൊണ്ടുവരാനും, നിയമത്തിനു മുന്നില്‍ നിര്‍ത്താനുംനമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ആ മാധ്യമങ്ങള്‍ തന്നെ നമ്മെ ചതിക്കാന്‍ കൂട്ടു നില്‍ക്കുമ്പോള്‍നാമിനി ആരെ വിശ്വാസിക്കണം എന്നത് ഭീമമായ ഒരു ചോദ്യം .



Related Articles
രാജയുടെ കട പൂട്ടി.
സ്യൂക്കര്‍ ബര്‍ഗിനോട് പറയാനുള്ളത്