ഞായറാഴ്‌ച, മാർച്ച് 27, 2011

മാത്തുക്കുട്ടിയുടെ പ്രണയ പരാക്രമങ്ങള്‍!!!


ഒരു ചരിത്ര മുഹൂര്‍ത്തത്തിലേക്കുള്ള പ്രവേശന പത്രികയുമായി മാത്തുക്കുട്ടി കോളേജിന്റെ വരാന്തയില്‍ ഒട്ടൊരു ആക്രാന്തത്തോടെയും, ഒരല്‍പ്പം പരവേശത്തോടെയും കാത്തു നിന്നു. ഗ്രെയ്സ് മേരിയോടുള്ള തന്റെ പ്രേമം, താന്‍ ഇന്നവളെ ആദ്യമായി നേരില്‍ അറിയിക്കാന്‍പോവുകയാണ്. ഒരിയ്‌ക്കല്‍ ഫോണിലൂടെ പറഞ്ഞിട്ടുണ്ട്.പക്ഷേ അതു ചീറ്റിപ്പോയി. എന്നാല്‍പ്പിന്നെ ഇനി നേരില്‍ പറഞ്ഞേക്കാംഎന്നങ്ങു കരുതി. തന്റെ ജീവിതത്തിലെ പുതിയൊരു ചരിത്രമാണ്‌, ഇന്ന് പിറക്കാന്‍ പോകുന്നത്. ഗ്രെയ്സ് മേരി വരാനുള്ള സമയമായി. ഇനിഏതാനും നിമിഷങ്ങള്‍ മാത്രം...
ടക്... ടക്.. ടക്... അവന്റെ ഹൃദയം ഇടിച്ചു.

മാത്തുക്കുട്ടി ആകെ വിവശനായി കോളേജ്‌ ഗെയ്റ്റിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. അവന്റെ നെടുവീര്‍പ്പൂകളെ അപ്രസക്തമാക്കി ഒരു ചുവന്ന സാരിയുമുടുത്തു കൊണ്ട് ഗ്രെയ്സ് മേരി ഗെയ്റ്റിങ്കല്‍ പ്രത്യക്ഷപ്പെട്ടു. അവളെ കണ്ട മാത്രയില്‍ തന്നെ അവന്റെ നെഞ്ചത്ത് ഗ്യാസിന്റെ സോഡാ സര്‍ബത്ത്‌ പൊട്ടി. അതോടെ നല്ലൊരു ഏമ്പക്കം വലിയ വായില്‍ പുറത്തേക്ക് പറന്നു. ഗ്രെയ്സ് മേരി പക്ഷേ ഒറ്റയ്ക്കായിരുന്നില്ല. അവളുടെയൊപ്പം അവളുടെ കൂട്ടുകാരികളായ ജീനാ മേരി പൌലോസ്, ലിറ്റു പോള്‍, സെലീന ടോമിച്ചന്‍ തുടങ്ങിയ അല്‍ഗുല്‍ത്ത് അര്‍മാദികളും ഉണ്ടായിരുന്നു. എല്ലാവരെയും കൂടി ഒരുമിച്ചു കണ്ടതോടെ മാത്തുക്കുട്ടിയുടെ സകല കോണ്‍ഫിഡന്‍സും, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് കൊണ്ടുപോയി. യൂക്കാലിപ്റ്റസ് മരം കാറ്റത്ത് ആടുന്നത് പോലെ അവന്‍ നിന്ന് ആടാന്‍തുടങ്ങി. അന്നേരം മാത്തുക്കുട്ടിയ്ക്ക് ടോയ്‌ലറ്റില്‍ പോകണമെന്നും, മൂത്രമൊഴിക്കണമെന്നും തോന്നി. പക്ഷേ ഇതിനു രണ്ടിനും പറ്റാത്ത ഒരു മുടിഞ്ഞ സാഹചര്യമായിപ്പോയതു
കൊണ്ടു മാത്രം അവന്‍ അതിന് മിനക്കെട്ടില്ല.

ഗ്രെയ്സ് മേരിയും സംഖവും നടന്നു വരികയാണ്. ഗ്രെയ്സ് മേരി ദൂരെ നിന്ന് തന്നെ മാത്തുക്കുട്ടിയെ കണ്ടു. അതോടെ അവളുടെ മുഖത്ത്‌ ഒരുതരം പുച്ഛം വിടര്‍ന്നു. മാത്തുക്കുട്ടി രണ്ടും കല്‍പ്പിച്ച് അവര്‍ക്കെതിരെ നടന്നുതുടങ്ങി. അന്നേരം അവന്‍ അവന്റെ ഡയറക്ടറിയിലുള്ള സകല പുണ്യാളന്‍മ്മാരേയും പേരു പേരായി വിളിച്ചു. ഗ്രെയ്സ് മേരി തന്നെ ഈര്‍ഷ്യയോടെ തുറിച്ചു
നോക്കുന്നുണ്ടോ എന്നവന്‍ സംശയിച്ചു. സത്യത്തില്‍ ഗ്രെയ്സ്മേരിയെക്കാള്‍ അവനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് ജീനാ മേരി പൌലോസിന്റെ കൂര്‍ത്ത മുലകളായിരുന്നു... സത്യം പറഞ്ഞാല്‍ രാത്രിയുറക്കങ്ങളില്‍ അവന്റെ ടെമ്പറേച്ചര്‍ കൂട്ടുന്നത് ജീനാ മേരി പൌലോസായിരുന്നു. അവന്റെ പാതിരാക്കിനാവുകളില്‍ എന്നും, ചുരിദാറിന്റെ ഇറുകിയ ടോപ്പോ, അതിലും ഇറുകിയ പെറ്റിക്കോട്ടോ മാത്രം ഇട്ടുകൊണ്ട് അവള്‍ അവനെ സ്വര്‍ഗ്ഗലോകത്തേയ്ക്കു
കൂട്ടിക്കൊണ്ടുപോകുമായിരുന്നു. മറ്റു പല ആണുങ്ങളെയും പോലെ, മാത്തുക്കുട്ടിയ്ക്കും അങ്ങനെയൊക്കെത്തന്നെയായിരുന്നു. പ്രേമം ഒരുത്തിയോട്, കാമo വേറൊരുത്തിയോട്... പക്ഷേ അവന് ഗ്രെയ്സ്മേരിയോടുള്ളത് നൂറു ഗ്രാം തന്കത്തില്‍ പൊതിഞ്ഞ പരിശുദ്ധമായ് 916 ഹാള്‍മാര്‍ക് പ്രേമം തന്നെയായിരുന്നു.

ഏകദേശം അവര്‍ അടുത്തെത്തിയതും മാത്തുക്കുട്ടി ഒറ്റ നില്‍പ്പങ്ങു നിന്നു. എവിടുന്നോ കിട്ടിയ ഒരു സെക്കന്‍ഡ്ഹാന്‍ഡ് ധൈര്യത്തില്‍ അവന്‍ ഒറ്റച്ചോദ്യമാണ്.
- ഗ്രെയ്സ് മേരി ഒന്നു നില്‍ക്കുമോ?
അവള്‍ നില്‍ക്കാതെയങ്ങ് പൊയ്ക്കളയും എന്നായിരുന്നു അവന്‍ കരുതിയത്. പക്ഷേ തികച്ചും അപ്രതീക്ഷിതമായി അവളങ്ങ് നിന്നു കളഞ്ഞു. അവളുടെ കൂട്ടുകക്ഷികളും അവിടെത്തന്നെ നിന്നു. അതോടെ മാത്തുക്കുട്ടിയുടെ ഉള്ള ധൈര്യം ആവിയായിപ്പോയി.
- ഉം എന്തു വേണം?
ഗ്രെയ്സ് മേരി അവന്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.
- ഒന്ന് സംസാരിക്കാന്‍ വേണ്ടിയാണ്...
- സംസാരിച്ചോ...
- അല്ല ഗ്രെയ്സ് മേരിയോട് ഒറ്റയ്ക്കായിരുന്നു സംസാരിക്കേണ്ടിയിരുന്നത്.
- ഇവരും കൂടെ കേള്‍ക്കുന്നതാണെന്കില്‍ സംസാരിച്ചാല്‍ മതി. അല്ലെന്കില്‍ സംസാരിക്കണോന്നില്ല

സത്യത്തി
ല്‍ മാത്തുക്കുട്ടി അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. കര്‍ത്താവേ എന്തു ചെയ്യും? വന്നു പോയി. നിന്നു പോയി. ഇനിയിപ്പം സംസാരിച്ചേ പറ്റൂ. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്‌ അവനതങ്ങ് പറഞ്ഞു.
- എനിക്ക് ഗ്രെയ്സ് മേരിയെ ഇഷ്ട്ടമാണ്. അതാണ് പറയാനുള്ളത്.
ഒരു നിമിഷം അവിടൊരു നിശബ്ദത പരന്നു. നിശബ്ദതയ്ക്കു മേലേകൂടി അവന്റെ നെഞ്ച് കരിമ്പിന്‍ ജ്യൂസ് അടിക്കുന്ന മെഷീന്റെതുപോലെ പടപടായെന്നു ഇടിക്കാന്‍ തുടങ്ങി. നെഞ്ച്ടിപ്പ് കൂടിക്കൂടി ഒരു മാതിരി ആസ്ത്മ രോഗിയെപ്പോലെയായി ചളകൊളമായി തീരുമോ എന്ന് അവന്‍ വേവലാതിപ്പെട്ടു.
അന്നേരം ഗ്രെയ്സ് മേരി അവനോടു ചോദിച്ചു.
- മാത്തുക്കുട്ടി പൊട്ടനൊന്നുമല്ലല്ലോ
മാത്തുക്കുട്ടി ഒട്ടൊന്നു അമ്പരന്നു.
- ങേ? അതെന്താ ഗ്രെയ്സ് മേരി അങ്ങനെ ചോദിച്ചത്?
- മാത്തുക്കുട്ടിയ്ക്ക് ചെവിക്കു വല്ല കേള്‍വിക്കുറവും ഉണ്ടോ?
- ഇല്ല ഗ്രെയ്സ് മേരി. സത്യമായിട്ടും ഇല്ല. ഇന്നലേം കൂടി ഞാന്‍ ഹെഡ്ഫോണ്‍ വെച്ച് പാട്ടു കേട്ടതാ.
- ഓഹോ, എന്കില്‍ നിങ്ങളോടല്ലേ ഇക്കഴിഞ്ഞ വാലന്‍ന്റെയിന്‍സ് ഡേയ്ക്ക് ഞാന്‍ പറഞ്ഞത് എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ലെന്ന്. എന്നിട്ടും വീണ്ടും വന്നിങ്ങനെ നില്‍ക്കാന്‍ നിങ്ങള്‍ക്ക്‌ നാണമില്ലേ മിസ്റ്റര്‍ മാത്തുക്കുട്ടീ..?
അതോടെ മാത്തുക്കുട്ടി പരുങ്ങലിലായി. എന്കിലും ഒരല്പം തന്റേടത്തോടെ അവന്‍ പറഞ്ഞു.
- ഇഷ്ട്ടം മനസിലിരുന്ന് വിങ്ങുന്നതുകൊണ്ടാണ് ഗ്രെയ്സ് മേരീ വീണ്ടും ഞാന്‍ വന്നത്.
- അയ്യോ പാവം. വിങ്ങലു മാറ്റാന്‍ ഇവള്‍ടെ കയ്യില്‍ മരുന്നൊന്നുമില്ലല്ലോ മാത്തുക്കുട്ടീ...
അത് പറഞ്ഞത് സെലീന ടോമിച്ചനായിരുന്നു. ഇവളെന്തിനാ ഇതിനിടയില്‍ കയറിയത്?! മാത്തുക്കുട്ടി വീണ്ടും പ്രതിരോധത്തിലായി.
- മാത്തുക്കുട്ടിയോട് ഗ്രെയ്സ് മേരി അന്നേ പറഞ്ഞതല്യോ, മാത്തുക്കുട്ടിയെ ഇഷ്ട്ടമല്ലെന്ന്. പിന്നേം ഇങ്ങനെ ശല്യപ്പെടുത്തുന്നതു ശരിയാണോ?
‍ഈ ഡയലോഗ് ജീനാ മേരി പൌലോസ് വകയായിരുന്നു. മാത്തുക്കുട്ടി അവളെയൊന്നു
നോക്കി. എടി ജീനാ മേരി പൌലോസേ.., മുഴുത്ത മദാലസേ.. നിന്നെ ഞാനുണ്ടല്ലോ.. ഹും... അവനു കലിപ്പ്ഉം, ചമ്മലും ഒരുമിച്ച് വന്നു.
- മാത്തുക്കുട്ടി ഇങ്ങനെ വീണ്ടും വരികയാണെങ്കില്‍ ഞങ്ങള്‍ ഇത്‌ പ്രിന്‍സിപ്പാളിനോട്
കംപ്ലയിന്റു ചെയ്യും.
ഇത്തവണത്തെ ഊഴം ലിറ്റു പോളിന്റെതായിരുന്നു. കഴുതപുലികളുടെ ഇടയില്‍ പെട്ട മാന്‍പേടയെപ്പോലെ നിന്നു മാത്തുക്കുട്ടി വിയര്‍ത്തു. അന്നേരം മാത്തുക്കുട്ടിയുടെ പൊട്ടത്തലയില്‍ അപായമണി മുഴങ്ങി. ഇവറ്റകള്‍ വളഞ്ഞുവെച്ചുള്ള ആക്രമണമാണ്. നീ പെട്ടു പോയി മാത്തുക്കുട്ടീ.
പെട്ടു പോയി. എത്രയും പെട്ടെന്ന് എസ്കേപ്പ് ആയിക്കോ, ഇല്ലെന്കില്‍ ഇവളുമ്മാര്‍ നിന്റെ ചീട്ടു കീറും.
പെട്ടന്ന് തന്നെ മാത്തുക്കുട്ടി ഗ്രെയ്സ്
മേരിയോയോടായി പറഞ്ഞു.
- ഗ്രെയ്സ് മേരിയോട് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ ഒറ്റയ്ക്കാണ് എനിക്ക് സംസാരിയ്ക്കേണ്ടതെന്നു. ഇനിയിപ്പോ നമുക്ക് നാളെ സംസാരിക്കാം.
- നാളെയോ എന്തിന്? എനിക്ക് നിങ്ങളോട് സംസാരിക്കുകയേ വേണ്ട.
അവള്‍ അസന്നിഗ്ധമായിത്തന്നെ പ്രഖ്യാപിച്ചു. പക്ഷേ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മാത്തുക്കുട്ടി ഒറ്റ നടപ്പങ്ങ് നടന്നു കഴിഞ്ഞിരുന്നു. അവന് വല്ല വിധേനയും കാന്റീനില്‍ പോയി സ്വല്പം വെള്ളം
കുടിച്ചാല്‍ മതിയെന്നായിരുന്നു.
തന്‍റെ പിന്നില്‍ അടക്കിപ്പിടിച്ച കൂട്ടച്ചിരി അവന്‍ കേട്ടു. പക്ഷേ ഒന്നും ഗൌനിക്കാതെ അവന്‍ സ്പീഡില്‍ തന്നെ നടന്നു. പക്ഷേ പെട്ടന്ന് ഉച്ചത്തില്‍ ഒരു പിന്‍വിളി കേട്ടു.
- മാത്തുക്കുട്ടീ.., ഒന്നു നിന്നേ...
കര്‍ത്താവേ, അതു ഗ്രെയ്സ് മേരിയാണ്‌. അവള്‍ എന്തിനാവും തന്നെ വിളിച്ചത്? ഒരു നിമിഷം മാത്തുക്കുട്ടി നിശ്ചലം നിന്നു പോയി. ഒരു പക്ഷേ തന്നെ ഇഷ്ട്ടമാണെന്നു പറയാന്‍ വേണ്ടിയാവുമോ? എന്റെ ലൈനോളജി പുണ്യാളാ...
ഐശ്വര്യ റായുടെ വിളി കേട്ട് അഭിഷേക് ബച്ചന്‍ തിരിയുന്നതു പോലെ മാത്തുക്കുട്ടി സ്ലോമോഷനില്‍ പതുക്കെ തിരിഞ്ഞു നിന്നു. അപ്പൊള്‍ ഗ്രെയ്സ് മേരി അതിലും സ്ലോമോഷനില്‍ അവനരികിലേക്ക് നടന്നടുത്തു. അവളുടെ മുഖത്ത്‌ അന്നേരം വിസ്പ്പറിന്റെ പരസ്യത്തിലെ മോഡലിന്റെതുപോലെ ഒരു ആത്മവിശ്വാസം മിനുങ്ങുന്നുണ്ടായിരുന്നു. അടുത്തെത്തിയതും അവള്‍ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട്‌ പതുക്കെപറഞ്ഞു.
- നിങ്ങള്‍ പാന്റിന്റെ സിബ്‌ ഇട്ടിട്ടില്ല.
- ങേ?
മാത്തുക്കുട്ടി ഭീകരമായി ഒന്നു ഞെട്ടി
- നിങ്ങള്‍ പാന്റിന്റെ സിബ്‌ ഇട്ടിട്ടില്ലെന്ന്.
ഈശ്വരാ... മാത്തുക്കുട്ടിയുടെ തലയില്‍ സോഡാക്കുപ്പി പൊട്ടി. അവനു തല കറങ്ങി.ചാരിത്ത്റയം
സംരക്ഷിക്കാന്‍ വിഫല ശ്രമം നടത്തുന്ന പെണ്‍കുട്ടിയെപ്പോലെ തന്റെ ദുര്‍ബലമായ കൈകള്‍ കൊണ്ട് അവന്‍ പാന്റിന്റെ മുന്‍വശം മറച്ചു പിടിച്ചു.
ഗ്രെയ്സ് മേരി തികച്ചും പുച്ഛത്തോടെ അവനോടു പറഞ്ഞു
- ആദ്യം സിബ്‌ ഇടാനും, മാന്യമായി ഒരു പെണ്ണിന്റെ മുന്‍പില്‍ നില്‍ക്കാനും നിങ്ങള്‍ പഠിച്ചെടുക്കൂ. അതിനു ശേഷം വേണം പ്രേമിക്കാന്‍ നടക്കാന്‍ കേട്ടോ. സ്വന്തം വസ്ത്രത്തിന്റെ കാര്യം പോലും മര്യാദയ്ക്ക് ഗൌനിക്കാത്ത നിങ്ങളെ പ്രേമിച്ചാല്‍, പ്രേമിക്കുന്നവര്‍ ചുറ്റിപ്പോയതു തന്നെ.
അത്രയും പറഞ്ഞിട്ട് ഒറ്റ വെട്ടിത്തിരിയലോടെ ഗ്രെയ്സ് മേരി, തന്റെ ഗ്യാങ്ങിനരികിലേക്ക് പോയി.

മാത്തുക്കുട്ടി
ചമ്മി .അവന്റെ ചോര വാര്‍ന്ന മുഖം ഡോബര്‍മാന്റെതുപോലെ പമ്മി.
ഒരു സുനാമി അടിച്ചിരുന്നെന്കിലെന്ന് അവന്‍ അപ്പോള്‍ ആത്മാര്‍ത്ഥമായും ആശിച്ചുപോയി. പക്ഷേ ആവശ്യമുള്ളപ്പോള്‍ സുനാമിയും അടിക്കുകേല, ഒരു കോപ്പും അടിക്കുകേല. ജാള്യതയോടെ തന്റെ പാന്റിന്റെ സിബ് വലിച്ചിടുമ്പോള്‍ അവന്‍ ആത്മഗതം പോലെ പറഞ്ഞു.
" ഈശ്വരാ... വീണ്ടും എന്റെ പ്രേമം മൂങ്ങാ കടിച്ച പേരയ്ക്കാ പോലെയായല്ലോ..."


Related Articles

6 അഭിപ്രായങ്ങൾ:

  1. മച്ചൂ , ബാക്കി എഴുതണേ , ക്ല്യ്മാക്സില്‍ അവരെ ഒന്നിപ്പിക്കുകയും വേണം , ഇടക്ക് വേണേല്‍ അല്പം ഇക്കിളി ആവാം , നമ്മുടെ ജീന മേരി ഉണ്ടല്ലോ ??? നായകന്‍ പാവം മാത്തുക്കുട്ടി തന്നെ മതി , ഒരു ലയനം , കിന്നാരത്തുമ്പി സ്റ്റൈല്‍

    മറുപടിഇല്ലാതാക്കൂ
  2. ജെറിനും, രജീഷ്നും നന്ദി പറയുന്നു.
    ഇങ്ങനെ അങ്ങ് പോകുമെന്നാണ് എനിക്ക് തോന്നുന്നത്. എന്തൊരു പ്രണയ പരാക്രമങ്ങള്‍!!!

    മറുപടിഇല്ലാതാക്കൂ