തിങ്കളാഴ്‌ച, ജൂലൈ 04, 2011

കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍


അരുന്ധതി റോയിയുടെ ബുക്കര്‍ പുരസ്കാരം ലഭിച്ച നോവല്‍, ഗോഡ് ഓഫ് സ്മാള്‍തിങ്സ്
ഒരല്‍പ്പം വൈകിയാണെങ്കിലും
മലയാളത്തില്‍ എത്തിയിരിക്കുകയാണ്.
അരുന്ധതി റോയിയെയും
അയ്മനത്തെയും
വിഖ്യാതമാക്കിയ ഗോഡ് ഓഫ് സ്മാള്‍തിങ്സിന് പരിഭാഷ
നിര്‍വഹിച്ചിരിക്കുന്നത് പ്രമുഖ കഥാകാരി പ്രീയ എ.എസ്. ആണ്.
ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച
പുസ്തകം ഇനി മലയാളത്തിനും, മലയാളിക്കും സ്വന്തം.
പുസ്തകത്തിന്റെ മലയാളീകരിച്ച പേര്
"കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍ ."

റാഹേല്‍ എന്നും, എസ്ത എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങളിലൂടെ
കുഞ്ഞുകുഞ്ഞ് കാര്യങ്ങളുമായി മുഴുവന്‍ വായനക്കാരെയും ആസ്വദിപ്പിച്ച വലിയ നോവല്‍ കേരളത്തിന്‍റെ
വായനാമനസിലേക്കും വന്നെത്തുന്നു. സാധാരണയായി
മലയാളത്തില്‍ ലഭിക്കുന്ന ഇംഗ്ലീഷ്‌ ക്ലാസിക്ക് നോവലുകളുടെ
വിവര്‍ത്തനങ്ങള്‍പ്പോലെ ജീവസ്സറ്റതായിരിക്കില്ല ഈ പരിഭാഷ
എന്നത് ഗ്യാരന്‍റിയാണ്‌. പ്രീയ എ.എസ്. പറഞ്ഞത് അനുസരിച്ചാണെങ്കില്‍
അവര്‍ മൂന്നു വര്‍ഷമെടുത്താണ് ഇതിന്റെ വിവര്‍ത്തനം പൂര്‍ത്തീകരിച്ചത്.
ഒരു നോവല്‍ സ്വന്തമായി എഴുതുന്ന അധ്വാനം വേണ്ടി വന്നു എന്നു ചുരുക്കം.
നിരവധിയനവധി തവണകള്‍ അരുന്ധതി റോയിയുമായി നടത്തിയ ചര്‍ച്ചകളിലൂടെ അവരുടെ
മനസിലുള്ള അതേ ഗോഡ് ഓഫ് സ്മാള്‍തിങ്സിനെത്തന്നെയാണ്‌
മലയാളത്തിലേക്കാക്കിയതും.

ഇതിലെ വായനാനുഭവത്തിലെ സംസാര ശൈലി എന്നു പറയുന്നത് കോട്ടയം മലയാളമാണ്‌.
ഒരു സന്ദര്‍ഭത്തില്‍ രവി ഡി.സി യും, അരുന്ധതി റോയിയും തനി
കോട്ടയം മലയാളത്തില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ
കവ്തുകം കൊണ്ടാണ് പ്രീയ എ.എസ്. അതേ ശൈലി തന്നെ ഉപയോഗിച്ചത്. കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍ തീര്‍ച്ചയായും പതിവു വിവര്‍ത്തനങ്ങളെ അതിശയിപ്പിക്കുന്ന ഒന്നുതന്നെയാവും
എന്ന കാര്യത്തില്‍ ഡി.സി. ബുക്ക്സ് ഉറപ്പ് തരുന്നുണ്ട്. ഇന്നുവരെ ഇതു വായിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് തീര്‍ച്ചയായും ഒരു ഉപഹാരമാകുന്നു ഈ നോവല്‍.


Related Articles
കുമ്പറാസിപ്പിട്ടോ
മാത്തുക്കുട്ടിയുടെ വാലന്‍റൈന്‍സ്ഡേ ടമാര്‍... പടാര്‍...

1 അഭിപ്രായം: